കയ്യിൽ പണമില്ലായിരുന്നു…പക്ഷെ മനസ്സിൽ മനുഷ്യസ്നേഹം ഉണ്ടായിരുന്നു.
സൗദി ജയിലിൽ വധശിക്ഷ കാത്തുകിടന്നിരുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേരളം മുഴുവൻ കൈകോർത്ത ആ ദിനങ്ങൾ ഇന്നും മലയാളികളുടെ മനസിലുണ്ട്. ആ വലിയ ദൗത്യത്തിൽ തന്റെ പേരും ചേർത്ത ഒരാളുണ്ട് -കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശിനിയായ സോഫി ബെന്നി.
സ്വന്തമായി ആഡംബര ജീവിതമൊന്നുമില്ല ചോർന്നൊലിക്കുന്ന ചെരിയൊരു വീടും ജോലിയുമാണ് ജീവിതം. എന്നിട്ടും അദ്ബുൽ റഹീമിന്റെ അമ്മയുടെ കണ്ണീരിൽ ഒരു അമ്മയുടെ വേദന കണ്ട സോഫി, തനിക്ക് കഴിയുന്ന ഏറ്റവും വലിയ സഹായം ചെയ്യാൻ തീരുമാനിച്ചു.
സഹായിക്കാൻ പണം കൈവശമില്ലായിരുന്നു. അത്കൊണ്ട് തന്റെ കഴുത്തിലുണ്ടായിരുന്ന താലിമാലയും കുരിശുമടക്കമുള്ള ആഭരണങ്ങൾ തന്നെയാണ് അവൾ സംഭാവന ചെയ്തത്. ഒരു മനുഷ്യജീവൻ രക്ഷിക്കാനായി സ്വന്തം സമ്പാദ്യംപോലും വിട്ടുകൊടുത്ത ആതീരുമാനം ഇന്ന് ആയിരങ്ങൾക്കുള്ള പ്രചോദനമാണ്.
സ്വർണമല്ല ജീവിതത്തിന്റെ വില മനുഷ്യർക്കിടയിലെ സ്നേഹവും കരുണയുമാണ് എന്ന സന്ദേശമാണ് സോഫിയുടെ പ്രവർത്തി നമ്മെ ഓർമ്മിപ്പിക്കുന്നത്.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അബ്ദുൽ റഹീം നാട്ടിലെത്തിയ ശേഷം സോഫിയെ ഫോണിൽ വിളിച്ചു സംസാരിച്ചപ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞുപോയി..














